Wednesday, September 29, 2010

                                                   കണ്ണാടി

വലതു കയ്യോടുള്ള
വെറുപ്പ്‌ കൊണ്ടല്ല
ഞാന്‍ ഇടതു കയ്കൊണ്ട്‌
എഴുതാന്‍ തുടങ്ങിയത്,
കണ്ണാടിയില്‍ കാണുന്ന
ആ കല്ലുവച്ച നുണ
ഇനിയും കാണാന്‍
വയ്യാഞ്ഞിട്ടാണ്
                                                           അച്ചു
അശ്വതിയെ അവര്‍ അച്ചു ന്
വിളിച്ചു
അനാമികയെ അവര്‍ ആമീന്ന്
വിളിച്ചു
ഫസീലയെ അവര്‍ ഫസീന്ന്
വിളിച്ചു
സ്നേഹം കൂടുമ്പോള്‍
നമ്മള്‍ ആകെ ചെറുതാവുന്നു...
                                                          റാസ്കല്‍
വ്യസനങ്ങളും, സംഗടങ്ങളും
ക്ലിക്ക് ചെയ്തു ഫ്രെയ്മില്‍
ഒതുക്കാറില്ല

പുഞ്ചിരി തൂകുന്ന
ഫ്രെയ്മുകലോടായിരുന്നു
അവനു പ്രണയം

ഹൃദയത്തില്‍ എന്നും
കശ്മീര്‍ ഹൂറികളുടെ
വാള്‍പേപ്പര്‍ ആയിരുന്നു.
ഇഷ്ടപെട്ട വിഷയം
"സൂഫിയിസം"
ഇഷ്ടപെട്ട വസ്ത്രം
"പര്‍ധ"
ഫോര്‍മാളിടികളില്‍ അഭയം
തേടാത റാസ്കല്‍
നിന്നോട് ഒരു ചോദ്യം
"കയ്യില്‍ എരിയുന്ന
സിഗരറ്റ് കുറ്റികല്‍
ഉണ്ടായിട്ടും എന്തുകൊണ്ട്
എഴുതിയില്ല ഇനിയും
ഒരു യാത്രഅനുഭവം
ഞാന്‍ കാദര്‍ 

മോളി ചേച്ചിയുടെ തലയിലെ
ബാണ്ട കേട്ട് ഇറക്കുമ്പോള്‍
ഞാന്‍ നാണയതുട്ടിനു 
വിലപേശിയിട്ടില്ലയിരുന്നു

പള്ളിയില്‍ പടചോന്റെ
മുന്നില്‍ കുമ്പിട്ടിറങ്ങുമ്പോള്‍ 
ഗോപി ആശാന് മാറ്റി വെച്ച
പുഞ്ചിര എന്‍റെ മുഖത്ത് 
ചിതറികിടക്കുന്നുണ്ടായിരുന്നു 

മതിലുകള്‍ തീര്‍ത്തു 
സ്വന്തത്തെ ഞാന്‍
ഹമീദ്ക്കയുടെ കുടുംബത്തിനു 
നിഷേധിചിട്ടില്ലായിരുന്നു 

എന്നിട്ടും സാബു
കോറിവരച്ച കറുത്ത 
ബോര്‍ഡിലെ ചിത്രങ്ങള്‍ക്ക്
ഈ കാദര്‍ തന്നെ 
പത്മ ടീച്ചറുടെ കയ്യില്‍നിന്നും
അടിമേടിചോളം .......
                                                        നീ വരുമെങ്കില്‍ ..................

നീ വരുമെങ്കില്‍ ഞാന്‍
പറഞ്ഞു തെരാം എന്‍റെ
 വിപ്ലവത്തിന്‍റെ  കഥകള്‍
വഴി മാറിയ പഴഞ്ചന്‍
ബന്ധങ്ങളുടെ കഥകള്‍

പുസ്തക ചന്തയില്‍നിന്നും
ഞാന്‍  വായിച്ച പുതിയ
പുസ്തകത്തെ പറ്റിയും
നമുക്ക് സംസാരിക്കാം

സോണി മാക്സിലെ
സണ്‍‌ഡേ ഹൌസ്ഫുള്ളിലെ
സിനിമകളെ പറ്റിയും
നമുക്ക് വാചാലരാവാം

ഒരു ഒഴുക്കില്‍ പെട്ട്
ഒലിച്ചു പോയ എന്‍റെ
പ്രണയത്തെ കുറിച്ചും
ഞാന്‍ ഉരിയാടം

കാതറും, മുഹമ്മദും
നടത്തിയ തീവ്രവാതത്തെ
കുറിച്ച് നമുക്ക്
ചൂട് ചര്‍ച്ചകള്‍ നടത്താം

പക്ഷെ മരണത്തെ
കുറിച്ച് പറയുമ്പോള്‍
നീ ഒഴിഞ്ഞു മാറില്ലെങ്കില്‍
മാത്രം .................
പാത്തുമ്മ.........
"പത്തിരി ചുട്ടു വിളമ്പി വിളിച്ചത് മുതൊളീ
പാത്തുമ്മാ,,,,,"

കാലം മാറി
പാത്തുമ്മ
പിന്നാമ്പുറത്തെ
അടുപ്പില്‍ ഇപ്പോഴും
പത്തിരി ചുടുകയാണെന്ന്
ആരും കരുതണ്ട......

ഒള്‍ക്കും അറിയാം
ഇപ്പൊ ഇത്തിരി
മുദ്രാവാക്യം വിളി
ലാത്തി ചാര്‍ജും
ഓള്‍ക്ക് ഇപ്പം
പുത്തരിയല്ല.......
                                                             NAAC
എന്‍റെ പ്രണയമരങ്ങള്‍
നിങ്ങള്‍ മുറിച്ചു മാറ്റി
പടി വാതിലുകള്‍ തീര്‍ത്ത്
നിങ്ങള്‍ എന്‍റെ ആടിന്കുട്ടികളെ
വിലക്കി...

ജേസീബി ഇറങ്ങിയ
കുറ്റിക്കാട്ടില്‍ ഇനി
എന്‍റെ ചേച്ചിമാര്‍
പുല്ലു പറിക്കാന്‍
വരില്ല..

ലൈബ്രറിയില്‍ ഇനി
അക്ഷരങ്ങള്‍ വിറച്ചു
മരിക്കും...

ചന്തയില്‍ എങ്ങും
NAAC ഇന്റെ  മണം
മാത്രം......

black and white

                                                 ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്...

കറുത്ത ഷര്‍ട്ട്‌ ധരിച്ച
നായകന്ടെയും
വെളുത്ത സാരി ഉടുത്ത
നായികയുടേയും
ഫ്രെയ്മുകളില്ല എന്‍റെ
സിനിമയില്‍

അതിനിവേശകാലത്ത്
കയറി കൂടിയ
പച്ചയും, ചുവപ്പും,
നീലയും, മഞ്ഞയും
ചേര്‍ന്ന ഫ്രെയ്മുകളാണ്
എന്‍റെ സിനിമയിലുള്ളത് ....

njaan khaadher

                                               ഞാന്‍ കാദര്‍
മോളി ചേച്ചിയുടെ തലയിലെ
ബാണ്ട കേട്ട് ഇറക്കുമ്പോള്‍
ഞാന്‍ നാണയതുട്ടിനു 
വിലപേശിയിട്ടില്ലയിരുന്നു

പള്ളിയില്‍ പടചോന്റെ
മുന്നില്‍ കുമ്പിട്ടിറങ്ങുമ്പോള്‍ 
ഗോപി ആശാന് മാറ്റി വെച്ച
പുഞ്ചിര എന്‍റെ മുഖത്ത് 
ചിതറികിടക്കുന്നുണ്ടായിരുന്നു 

മതിലുകള്‍ തീര്‍ത്തു 
സ്വന്തത്തെ ഞാന്‍
ഹമീദ്ക്കയുടെ കുടുംബത്തിനു 
നിഷേധിചിട്ടില്ലായിരുന്നു 

എന്നിട്ടും സാബു
കോറിവരച്ച കറുത്ത 
ബോര്‍ഡിലെ ചിത്രങ്ങള്‍ക്ക്
ഈ കാദര്‍ തന്നെ 
പത്മ ടീച്ചറുടെ കയ്യില്‍നിന്നും
അടിമേടിചോളം .......