Wednesday, April 13, 2011

                                             പ്രാഞ്ചിഏട്ടന്‍ ആന്‍ഡ്‌ ദി യൂണിവേഴ്സിട്ടി

ഇമ്മടെ പ്രാഞ്ചി ഒരു മൊതലാ ട്ടാ. ആ മുടി കുറവും, നെറ്റിത്തടവും, പിന്നെ ഇമ്മടെ വഞ്ചി പോലെ മൂകിന്റെ അടീലെ മീശേം, ന്നൂട്ടാ പറയാ ഒരു ജ്യാതി ഘെടി .

അതെ ഞങ്ങള് ഇമ്മടെ പ്രിന്‍സ് ചേട്ടനെ പ്രാഞ്ചി ന്നാ വിളിക്കാ . മദ്രാസ് സര്‍വകലാശാലയിലെ പൊളിറ്റിക്സ് വിഭാഗത്തിലെ വിദ്ധ്യാര്‍ത്തി . വിദ്യയോട് ആര്‍ത്തി കാണിച്ചു ഇന്ഗുട് എത്തീത മച്ചു, ഒരു കതര്‍ ഇടാത്ത കോണ്‍ഗ്രെസ്സുകാരന്‍ . മനിസ്സില് എപ്പോ നോക്യാലും പൊളിറ്റിക്സ്, ഇല്ലെങ്ങെ പ്രണയം. നൂട്ട പറയ ഒരു പുഞ്ചിരി പുഷ്പ്പന്‍ ആരേം  വളക്കും ഘെടി. അതുപ്പോ ഏത് വിഭാഗത്തിലെ കുട്ട്യോളുന്ന്‍ ഇല്ല, എന്തൂട്ട് ഭാഷ്യായിലും വേണ്ടില്ല്യാ ..അത് അത്രേ ഒള്ളോ ..

മനസ്സില്‍ ഇമ്മളെ രാജ്യത്തെ ഇങ്ങനെ സ്നെഹികിണ ഒരു മന്‍ഷ്യന്‍ ഇണ്ടാവില്യ. മനുഷ്യന്റെ കണീര്‍ ഒപ്പുന്ന പ്രിന്‍സ് ചേട്ടനെ ഞങ്ങള് പ്രാഞ്ചി നെല്ലാണ്ട് എന്തൂട്ടാ വിളിക്ക്യ ..കൊടുത്തെനു കയ്യും കണക്കും  ഇല്ല്യ , ഒന്നിനും രേസീട്ടും വെകില്യ ഗെടി.

"വയസ്സ് ഒക്കെ ഒരു ബൂര്‍ഷ്വാ സങ്കല്പ", വയസ്സിനെ പറ്റി കൊസരാകൊള്ളി ചോദ്യം ചോയ്ച്ച , പ്രാഞ്ചി ഇതും പറഞ്ഞു കൊഞ്ഞനം കുത്തും. പിന്നെ ഇമ്മക്ക് ഇണ്ട ഘെടിയോട് മുട്ടാന്‍ പറ്റാ. കാന്‍റീന്‍, ലൈബ്രറി അവ്ടൊക്കെ പ്രാഞ്ചി ക്ക് പിള്ളേര് ഉണ്ട്. ഒരു ചായ കുടിക്കണം ന്ന് തോന്ന്യാ പ്രാഞ്ചി ക്ക് ഒരു മിസ്കോല്‍ വിട്ടാ മതി. ഘെടി ദ പൊന്തി കാന്‍റീന്‍ല് ..പിന്നെ വടെ ഒരു കളര്‍ പരിപാട്യാ..

വക്കീല്‍ പണി വിട്ടു പ്രാഞ്ചി ഇപ്പൊ ചെന്നയില് പിള്ളേര് കളിയാന്നാ , അങ്ങേരടെ നാട്ടാര് പറേനെ. എന്ത് ചെയ്യാനാ പെണ്ണും കേട്ടാണ്ട് , ഇങ്ങനെ വിദ്ധ്യാര്‍ത്തി ആയി ജീവിതങ്ങുട് തീര്‍ക്ക . കുട്ട്യോള് നല്ല ചെമ്പ് പിള്ളേര് ഇവിടെ തന്നെ ഉണ്ട്, പറഞ്ഞിട്ട് എന്തൂട്ടാ കാര്യം , സൌന്തര്യം ഒരു എലെമെന്ടാ , മനസില് പ്രണയം ഇങ്ങനെ പൂതുലച്ചു നിക്കുമ്പോ പിന്നെ എന്തൂട്ട് കല്യാണം , ഇങ്ങനെ ചോര കുടിച്ചു നടക്കാ അതന്നെ ...

ഇപ്പൊ മനസ്സില് ഇങ്ങനെ ഒരു പാട്  ആഗ്രഹങ്ങളാ, ഘെടിക്ക് ഇപ്പൊ ഒരു ചാനല്‍ തുടങ്ങണം. രണ്ടു ദോസം മുന്ന് എന്നോട് ഒരു ചോദ്യാ, "എത്രാ എരിയണംട ഒരു ചാനല്‍ തുടങ്ങാന്‍ ". പേര് കിട്ടാനല്ലട്ട  ഘെടിക്ക്, പക്ഷേങ്കില് വാര്തോള് സത്യാവനം , സോര്‍ണ്ണം പോലെ സത്യം.ആ മനസ്സ് . അങ്ങനെയാ , ഇമ്മക്ക് അറിയാം എ മനസ്സ് .

സിനിമ പച്ചക്ക് കാണുന്ന ആള പ്രാന്ച്നിയെട്ടന്‍. തെറ്റി ധരിക്കേണ്ട, സിനിമയില്‍ ജീവിതം ഉണ്ടാവണം , ഇല്ലെങ്ങില്‍ ഘെടി തിയേറ്ററില്‍ ഇരുന്നു തെറി വിളിക്കും. പച്ചയായ കഥാപാത്രങ്ങള്‍ ആണ് ഇമ്മടെ പ്രാഞ്ചിയേട്ടന് ഇഷ്ട്ടം. പറക്കുന്ന മമ്മൂട്ടിമാരേം, മോഹനലാല്മാരേം കണ്ണിടുത്ത പിടികില്യ ഘെടിക്ക് ...

മനുഷ്യതത്തിന്റെ രാഷ്ട്രീയം ആണ് പ്രാഞ്ചിയെട്ടന്റെ , കുന്നോളം സങ്ങടാവും ഇമ്മടെ പ്രാഞ്ചിയെട്ടനെ വിട്ട് പിരിയാന്‍. സാക്ഷാല്‍ ഫ്രാന്‍സിസ് പുന്ന്യളനാണ് ഞങ്ങക്ക് പ്രാഞ്ചിയെട്ടന്‍. എന്നും മനസ്സിന്റെ ചില്ലും കൂട്ടില്‍ ഒരു പുഞ്ചിരി തൂകി ഘെടി ഇങ്ങനെ ഇരിക്കും. അതൊരു സുഖ. വല്ലാത്തൊരു സുഖം ....