Thursday, May 5, 2011


                                      പ്രണയ പരവശനായി
എന്ത് കൊണ്ട് എഴുതുന്നില്ല  പ്രണയത്തെ കുറിച്ച് എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്, ഞാന്‍ അത്രയ്ക്ക്  മുരടനാണ് എന്നൊക്കെയാണ് വെപ്പ്. അത് കൊണ്ട് ഈ പോസ്റ്റ്‌ എന്‍റെ  പ്രണയത്തെ കുറിച്ചാണ് , പന്ത്രണ്ടാം  ക്ലാസില്‍  പഠിക്കുമ്പോള്‍ എന്‍റെ ബെന്ജിനു തൊട്ടു പിറകില്‍ ഇരിക്കുന്ന,  കറുത്ത തട്ടം കൊണ്ട്  പാതി തല മറച്ചു, കണ്ണില്‍ സുറുമ എഴതി വരുന്ന മാജിത എന്നാ പെണ്‍ക്കുട്ടിയുമായി ഞാന്‍ എങ്ങനെയോ പ്രണയത്തിലായി.

പ്രണയം എന്ന് അതിനെ വിളിക്കാന്‍ പറ്റുമ്മോ എന്നറിയില്ല. മുഴുവനായി എഴുതാത്ത എന്‍റെ പുസ്തകങ്ങള്‍ അവള്‍ എഴുതി തെരുമായിരുന്നു, അസ്സയ്മന്റ്റ് എന്ന് പറയുന്ന  തലവേതനയില്‍   അവളും പങ്കു കൊള്ളുമായിരുന്നു. വര്‍ത്തമാനം പറഞ്ഞു ബോര്‍ഡില്‍ പേര് വരുമ്പോള്‍ എന്നെ ശാസിക്കുമായിരുന്നു , പിന്നെ ഒറ്റയ്ക്ക് കാണുമ്പോള്‍ എന്നെ നോക്കി ചിരിക്കും. ഇതൊക്കെ എന്നോടുള്ള ഇഷ്ടത്തിന്‍റെ ചിന്നങ്ങളാണ് എന്ന് ഞാന്‍ ഉറപിച്ചു . കൂടെ നടന്ന കൂട്ടുകാര്‍ മന്ത്രിച്ചു "അവള്‍ക്കു നിന്നെ ഇഷ്ടാട ഘെടി"...

ഇത് നേരിട്ട് ചോദിയ്ക്കാന്‍ കല്പില്ലാത്ത ഞാന്‍ അവളുടെ നമ്പര്‍ വാങ്ങിച്ചു. അതും കൂട്ടുകാരുടെ അഭിപ്രായം മാനിച്ച്. ചോദിച്ച പാടെ നമ്പര്‍ തന്നപ്പോള്‍ തന്നെ ഞാന്‍ ഉറപിച്ചു , അവള്‍ക്കു എന്നോട് ഒടുക്കത്തെ   പ്രേമമാണെന്ന്. അന്ന് രാത്രി ആവാന്‍  ഞാന്‍ കാത്തിരുന്നു . മൊബൈല്‍ ഇല്ലാത്ത കാലം ആയതിനാല്‍ ലാന്‍ഡ്‌ ഫോണില്‍ നിന്ന് ഞാന്‍ കറക്കി 2693792 .....

ആരാണെന്നുള്ള മറുഭാഗത്ത്‌ നിന്ന് ഉയര്‍ന്ന ചോദ്യത്തിന് മുന്നില്‍ തളര്‍ന്ന ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു. വീണ്ടും ദൈര്യം എന്‍റെ വിരലുകളിലേക്കു സംഭരിച്ചു ഞാന്‍ വീണ്ടും കറക്കി 2693792 ." ഹലോ ഫാരിസ് ആണോ?", ആ ചോദ്യം കേട്ട് ഞെട്ടി  ഞാന്‍. ഫോണ്‍ വരും എന്ന് ഉറപിച്ച അവള്‍ ഫോണിനു മുകളില്‍ തന്നെ ഇരിക്കുകയായിരുന്നു എന്നാണ് പിന്നീട് അവള്‍ അതിനു മറുപടി പറഞ്ഞത്. എന്തോ ചോദിയ്ക്കാന്‍ ഉണ്ട് എന്ന് പറഞ്ഞ ഞാന്‍ ആകെ വിയര്‍ത്തു, ശരീരം ഒരു യന്ത്രം പോലെ ചൂടാവുന്നുണ്ടായിരുന്നു ..

അവള്‍ക്കും എന്നോട് എന്തോ ചോദിക്കാന്‍ ഉണ്ടെന്നു പറഞ്ഞു, പിന്നെ 'നീ  ചോദിക്ക് ഞാന്‍ ചോദിക്ക്' എന്ന് പറഞ്ഞു ഒരു രണ്ടു മിനിറ്റ് തര്‍ക്കിച്ചു . അവസാനം ഞാന്‍ സമ്മതിച്ചു, ചോദിക്കാന്‍ വേണ്ടി ഞാന്‍ സ്വയം തെയ്യാര്‍ എടുപ്പ് നടത്തി, എന്നിട്ട് ഒരറ്റ വാക്കില്‍ ചോദിച്ചു " നാളെ നമുക്ക്
എക്നോമിക്സ് പീരീഡ്‌ ഉണ്ടോ?". അതിനു ഒറ്റ വാക്കില്‍ അവള്‍ മറുപടി പറഞ്ഞു "ഇല്ലല്ലോ ". എന്നാല്‍ ശരി നാളെ കാണാം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു .


പക്ഷെ കാര്യം രണ്ടു പേര്‍ക്കും മനസ്സിലായി , അങനെ പ്രണയം വര്‍ക്ക്‌ ഔട്ട്‌ ആയി  എന്ന് പറയാം, പിന്നീട്  ക്ലാസില്‍ വരാന്‍ താല്പര്യമായി . മുടങ്ങാതെ ക്ലാസില്‍ പോവും ഞാന്‍, പലപ്പോഴും  നോട്ട്സ് ഞാന്‍ മുഴുവന്‍ എഴുതില്ല, കരുതി കൂട്ടി വര്‍ത്തമാനം പറഞ്ഞു ബോര്‍ഡില്‍ എന്‍റെ പേര് വരുത്തും..

പ്ലസ്‌ടുവിലെ ഒരു തമാശയായി അത് ഇന്നുംഞാന്‍
 ഓര്‍മ്മിക്കുന്നു  .അവള്‍ മാജിത ഇപ്പോള്‍ കല്യാണം കഴിഞ്ഞു ഒരു കൊച്ചുമായി സുഖമായി ജീവിക്കുന്നു.

NB:ഇപ്പോള്‍ ഞാന്‍ ഒറ്റ  നോട്ടുപുസ്തകത്തിലും ഒരു ഇടം പോലും വെറുതെ വിടാറില്ല, വര്‍ത്തമാനം പറഞ്ഞു ബോര്‍ഡില്‍ പേര് പിന്നെ വരുത്താനും ശ്രമിചിടില്ല !!

  

No comments:

Post a Comment