Monday, October 11, 2010

surrealism

                             ഒരു സറ്യളിസ്റ്റ് നൊസ്റ്റാള്‍ജിയ

 ക്ലോക്കില്‍ പത്തുമണി നാതംപച്ച പേനയിലെ
നീല മഷിയില്‍
വിരിയുന്ന കാവ്യസൃഷ്ടികള്‍

കൂജക്കുള്ളിലെ തണുത്തുറച്ച
പച്ച വെള്ളം,
ചിതറിയ ചില്ലുകളില്‍
പാതി കണ്ണുകള്‍

ടിക്കെറ്റ് ഇല്ലാത്ത ഞാന്‍
കണ്ടക്ടറുടെ മുന്നില്‍
ഇളിഭ്യനായി

ആശയങ്ങള്‍ക്ക്  ദാരിദ്ര്യമായി
റേഷന്‍കടയില്‍ ക്യൂ ആയി
ഏഴ് കിലോ പൂത്ത പച്ചരിക്ക്

Wednesday, September 29, 2010

                                                   കണ്ണാടി

വലതു കയ്യോടുള്ള
വെറുപ്പ്‌ കൊണ്ടല്ല
ഞാന്‍ ഇടതു കയ്കൊണ്ട്‌
എഴുതാന്‍ തുടങ്ങിയത്,
കണ്ണാടിയില്‍ കാണുന്ന
ആ കല്ലുവച്ച നുണ
ഇനിയും കാണാന്‍
വയ്യാഞ്ഞിട്ടാണ്
                                                           അച്ചു
അശ്വതിയെ അവര്‍ അച്ചു ന്
വിളിച്ചു
അനാമികയെ അവര്‍ ആമീന്ന്
വിളിച്ചു
ഫസീലയെ അവര്‍ ഫസീന്ന്
വിളിച്ചു
സ്നേഹം കൂടുമ്പോള്‍
നമ്മള്‍ ആകെ ചെറുതാവുന്നു...
                                                          റാസ്കല്‍
വ്യസനങ്ങളും, സംഗടങ്ങളും
ക്ലിക്ക് ചെയ്തു ഫ്രെയ്മില്‍
ഒതുക്കാറില്ല

പുഞ്ചിരി തൂകുന്ന
ഫ്രെയ്മുകലോടായിരുന്നു
അവനു പ്രണയം

ഹൃദയത്തില്‍ എന്നും
കശ്മീര്‍ ഹൂറികളുടെ
വാള്‍പേപ്പര്‍ ആയിരുന്നു.
ഇഷ്ടപെട്ട വിഷയം
"സൂഫിയിസം"
ഇഷ്ടപെട്ട വസ്ത്രം
"പര്‍ധ"
ഫോര്‍മാളിടികളില്‍ അഭയം
തേടാത റാസ്കല്‍
നിന്നോട് ഒരു ചോദ്യം
"കയ്യില്‍ എരിയുന്ന
സിഗരറ്റ് കുറ്റികല്‍
ഉണ്ടായിട്ടും എന്തുകൊണ്ട്
എഴുതിയില്ല ഇനിയും
ഒരു യാത്രഅനുഭവം
ഞാന്‍ കാദര്‍ 

മോളി ചേച്ചിയുടെ തലയിലെ
ബാണ്ട കേട്ട് ഇറക്കുമ്പോള്‍
ഞാന്‍ നാണയതുട്ടിനു 
വിലപേശിയിട്ടില്ലയിരുന്നു

പള്ളിയില്‍ പടചോന്റെ
മുന്നില്‍ കുമ്പിട്ടിറങ്ങുമ്പോള്‍ 
ഗോപി ആശാന് മാറ്റി വെച്ച
പുഞ്ചിര എന്‍റെ മുഖത്ത് 
ചിതറികിടക്കുന്നുണ്ടായിരുന്നു 

മതിലുകള്‍ തീര്‍ത്തു 
സ്വന്തത്തെ ഞാന്‍
ഹമീദ്ക്കയുടെ കുടുംബത്തിനു 
നിഷേധിചിട്ടില്ലായിരുന്നു 

എന്നിട്ടും സാബു
കോറിവരച്ച കറുത്ത 
ബോര്‍ഡിലെ ചിത്രങ്ങള്‍ക്ക്
ഈ കാദര്‍ തന്നെ 
പത്മ ടീച്ചറുടെ കയ്യില്‍നിന്നും
അടിമേടിചോളം .......
                                                        നീ വരുമെങ്കില്‍ ..................

നീ വരുമെങ്കില്‍ ഞാന്‍
പറഞ്ഞു തെരാം എന്‍റെ
 വിപ്ലവത്തിന്‍റെ  കഥകള്‍
വഴി മാറിയ പഴഞ്ചന്‍
ബന്ധങ്ങളുടെ കഥകള്‍

പുസ്തക ചന്തയില്‍നിന്നും
ഞാന്‍  വായിച്ച പുതിയ
പുസ്തകത്തെ പറ്റിയും
നമുക്ക് സംസാരിക്കാം

സോണി മാക്സിലെ
സണ്‍‌ഡേ ഹൌസ്ഫുള്ളിലെ
സിനിമകളെ പറ്റിയും
നമുക്ക് വാചാലരാവാം

ഒരു ഒഴുക്കില്‍ പെട്ട്
ഒലിച്ചു പോയ എന്‍റെ
പ്രണയത്തെ കുറിച്ചും
ഞാന്‍ ഉരിയാടം

കാതറും, മുഹമ്മദും
നടത്തിയ തീവ്രവാതത്തെ
കുറിച്ച് നമുക്ക്
ചൂട് ചര്‍ച്ചകള്‍ നടത്താം

പക്ഷെ മരണത്തെ
കുറിച്ച് പറയുമ്പോള്‍
നീ ഒഴിഞ്ഞു മാറില്ലെങ്കില്‍
മാത്രം .................
പാത്തുമ്മ.........
"പത്തിരി ചുട്ടു വിളമ്പി വിളിച്ചത് മുതൊളീ
പാത്തുമ്മാ,,,,,"

കാലം മാറി
പാത്തുമ്മ
പിന്നാമ്പുറത്തെ
അടുപ്പില്‍ ഇപ്പോഴും
പത്തിരി ചുടുകയാണെന്ന്
ആരും കരുതണ്ട......

ഒള്‍ക്കും അറിയാം
ഇപ്പൊ ഇത്തിരി
മുദ്രാവാക്യം വിളി
ലാത്തി ചാര്‍ജും
ഓള്‍ക്ക് ഇപ്പം
പുത്തരിയല്ല.......